Skip to main content

ഹിരോഷിമയ്ക്കും നാഗസാക്കിക്കും ഓർമിപ്പിക്കാനുള്ളത്...!

രണ്ടാം ലോക മഹായുദ്ധം അതിന്റെ എല്ലാ തീവ്രതയോടുകൂടിയും നിറഞ്ഞാടുന്ന സമയം. കൂട്ടുശക്തികളായ ഇറ്റലിയും ജർമനിയും തളർന്നിട്ടും പോരാടുന്ന ജപ്പാനെ തകർക്കാനായി അമേരിക്ക പദ്ധതികൾ നെയ്തു. 
1945 ആഗസ്റ്റ് 6 തിങ്കളാഴ്‌ച രാവിലെ 8.15, ഹിരോഷിമായിലെ ജനങ്ങൾ ഉറക്കമുണർന്നത് ഒരു സ്ഫോടന ശബ്ദം കേട്ടാണ്, അമേരിക്കയുടെ അണുബോംബ് ഹിരോഷിമയെ തകർത്തെറിഞ്ഞ ശബ്ദം കേട്ട്!  
അമേരിക്കയുടെ അണ്വായുധ പദ്ധതിയായ മാൻഹട്ടൻ പ്രോജ്കറ്റിന്റെ ഭാഗമായുണ്ടാക്കിയ 'ലിറ്റിൽ ബോയ്' എന്ന അണുബോംബ് അതിന്റെ കർമം ഭംഗിയായി നിർവഹിച്ചു. ജപ്പാനിലെ ഹിരോഷിമ ചിന്നിച്ചിതറി. അനേകം നിരപരാധികൾ തൽക്ഷണം മരിച്ചു. പൊള്ളിപ്പിടഞ്ഞ ജനങ്ങൾ ആശ്വാസത്തിനായി നീരുരവകളിലേക്കു എടുത്തു ചാടി, എന്നാൽ കരയേക്കാളും ചൂടിൽ തിളച്ചുമറിയുന്ന ജലം അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ആക്രമണത്തിൽ മരിക്കാത്തവരുടെ അവസ്ഥയായിരുന്നു ഏറെ കഷ്ടം, ഗുരുതരമായി പൊള്ളലേറ്റു ഒരിറ്റു വെള്ളത്തിനായി കേഴുന്നവരെ ഇന്നും സങ്കൽപ്പിക്കാൻ പോലും ധൈര്യം വരില്ല. 4 ലക്ഷത്തിലധികം പേരാണ് മാരക രോഗങ്ങൾക്ക് കീഴടങ്ങി മരിച്ചത്. ഇന്നും അതിന്റെ ദുരിതം പേറി ജീവിക്കുന്ന അനേകർ ഉണ്ടെന്ന് ഉള്ളത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്.
ഹിരോഷിമയോടെ അമേരിക്കയുടെ പക അവസാനിക്കും എന്നു പ്രതീക്ഷിച്ചവർക്കു തെറ്റി. അവർ വെറുതേയിരിക്കാൻ തയ്യാറല്ലായിരുന്നു. ആഗസ്റ്റ് 9 നു ജപ്പാനിലെ നാഗസാക്കിയിൽ 4630 ടൺ സ്‌ഫോടക ശേഷിയുള്ള 'ഫാറ്റ് മാൻ' എന്ന പ്ലൂട്ടോണിയം ബോംബ് നിക്ഷേപിച്ചു കൊണ്ട് അമേരിക്ക ജപ്പാനെ വെണ്ണീറാക്കി. 1 ലക്ഷത്തോളം ആളുകൾ മരിച്ചപ്പോൾ രോഗങ്ങൾ ബാധിച്ചു മരണത്തോട് മല്ലിട്ട് അനേകർ ഇന്നും ജീവിതം തള്ളി നീക്കുന്നു എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. ഹിബാക്കുഷുക്കൾ എന്നു പേരിട്ടു വിളിച്ചു, അവരെയോർത്തു സഹതപിച്ചു ലോകം ഇപ്പോഴും യുദ്ധങ്ങൾക്കു കോപ്പുകൂട്ടുന്നു.

ഐൻസ്റ്റീന്റെ   E=mc^2 എന്ന ആപേക്ഷിക സിദ്ധാന്തത്തെ അടിസ്ഥനാമാക്കി അമേരിക്ക നിർമിച്ച അണുബോംബുകൾ ഇന്ന് പല രാജ്യങ്ങളുടെയും ആയുധശേഖരത്തിലെ ഒന്നാം സ്ഥാനക്കാരനാണ്. ശാസ്ത്ര പുരോഗതി എന്തിനു, എവിടെ, എങ്ങിനെ ഉപയോഗിക്കണം എന്നത് ഈ സാഹചര്യത്തിൽ ഒരു ചോദ്യചിന്ഹമായി മാറുകയാണ്. യുദ്ധത്തിന്റെ കയ്പുനീർ കുടിക്കുന്ന അനേകായിരങ്ങളെ കണ്ടിട്ടും ഇന്നും പോർവിളി നടത്തി മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്ന ലോക രാഷ്ട്രങ്ങളെ കാണുമ്പോൾ ഉള്ളിൽ ഭീതി തന്നെയാണ്. ഉക്രൈനും റഷ്യയും തമ്മിൽ ഇടയുന്നതിനും അമേരിക്കയും ചൈനയും അപ്രഖ്യാപിത ശത്രുക്കളായി ലോക സമാധാനത്തിനു വിലങ്ങുതടിയായി മാറുന്നതിനും ഒക്കെ മൂകസാക്ഷികളായിക്കൊണ്ടാണ് നാം ആഗസ്റ്റ് 6 നു വെള്ളരിപ്രാവുകളെ പറത്തുന്നത്. 
രാഷ്ട്രീയത്തിനും വ്യക്തി ലാഭങ്ങൾക്കും മുകളിൽ മനുഷ്യത്വവും മാനവികതയും നന്മയും നിറയുന്ന ഒരു കാലത്തിൽ ഒത്തൊരുമിച്ച്  സമാധാനത്തിന്റെ പക്ഷികളെ പറത്താൻ നമുക്കാകട്ടെ എന്ന അതിയായ ആഗ്രഹം മാത്രം!

Comments

Popular posts from this blog

The flow of time. Black holes. Time travel !

My inner mind is so happy because I finally read this book. The last book I have read in 2021! I decided, after looking at the books I read in 2021 that I needed to read a science book apart from fictions I always prefer. So picked this up and I was not disappointed.  From the beginning of the universe, A BRIEF HISTORY OF TIME  takes you on a journey that is very special, it describes in a very easy way how we got to understand the world and all the rules that govern the universe. It also explores the beginning of the universe, black holes, time travel. With the cheekiness of Stephen Hawking’s writing, you get to understand topic that are very complex and sometimes confusing, physics is somewhat a difficult area of science, but one that is amazingly interesting. Hawking makes you fall in love with his work, his theory and physics. I won’t lie, it’s a hard book to read. It gets heavy at some points but it’s easy to read too, I mean it’s not a textbook. I had to

ഒരു സങ്കീർത്തനം പോലെ!🖤

പെരുമ്പടവം ശ്രീധരന്റെ അനശ്വരമായ കൃതി. വായിക്കാൻ കൊതിച്ചു തുടങ്ങിയിട്ട് ഒത്തിരി നാളായതുകൊണ്ടാകും വായിച്ചു കഴിഞ്ഞപ്പോൾ ഇതിനെപ്പറ്റി എഴുതാതിരിക്കാൻ കഴിയാത്തത്. അന്നയുടെയും ഫയോദറിന്റെയും മനോഹരമായ പ്രണയം വിവരിക്കാതിരിക്കുന്നതെങ്ങനെ?! ദസ്തവയെസ്കിയുടെ ജീവിതത്തിലെ 23 ദിനങ്ങൾ- ചുരുക്കത്തിൽ അതാണീ രചന. എങ്കിലും കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും സംഭവവികാസങ്ങളും ഒട്ടും നിറം ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് പെരുമ്പടവം.  ജീവിതയഥാർഥ്യങ്ങളുടെ ചുട്ടുപൊള്ളിക്കുന്ന ആവർത്തനമാണ് ഫയോദറിന്റെ ജീവിതവും രചനകളും. തീർത്തും ഏകാകിയായി എക്കാലവും വിഷമസന്ധികളെ മാത്രം അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യൻ- ഫയോദർ ദസ്തവയെസ്കി. അദ്ദേഹത്തിന്റെ ഇരുളടഞ്ഞ ജീവിതത്തിലേക്കെത്തുന്ന അന്ന എന്ന സ്റ്റേനോഗ്രാഫർ. എല്ലാവരും പൂർണ പരാജയം എന്നെഴുതിത്തള്ളുന്ന ജീവിതം അന്നയിലൂടെ വീണ്ടും തളിർക്കുന്നു. 25 വയസ്സിന്റെ പ്രായക്കൂടുതൽ വകവെയ്ക്കാതെ പ്രണയത്തിന്റെ വലയത്തിനൊരിക്കലും സാമൂഹിക ബന്ധനങ്ങൾ തടസമേയല്ല എന്ന് മനസിലാക്കിക്കുന്ന അന്ന. അതെ,  സ്നേഹം തേടുന്നത് സ്നേഹത്തെ മാത്രമാണ്. പതിനെട്ടാം വയസ്സിൽ അവിചാരിതമായി കിട്ടിയ 'കുറ്റവും ശിക

𝗪𝗘 𝗖𝗔𝗡‼️ 𝗪𝗜𝗧𝗛 𝗪𝗘 𝗠𝗘𝗡 𝗔𝗡𝗗 𝗪𝗢𝗠𝗘𝗡 𝗜𝗡 𝗦𝗖𝗜𝗘𝗡𝗖𝗘 👨‍🔬👩‍🔬

February 13, 2022 February 11 is the International day for Women and Girls in Science. ( This blog was there in my draft for the past 2 months. Today I came to check my draft accidentally and found this. On reading, decided to publish this one. It's really relevant! ) February 11 got this designation in 2015 by UN and the purpose of this day is to achieve full and equal access to and participation in science for women and girls, and further achieve gender equality and the empowerment of women and girls.  Though women make up an equal proportion in the graduate and postgraduate levels they are disproportionate in the research field.   If you are a woman, there is a distinct possibility that Alexa (the Google assistant) and SIRI (the Apple assistant) are less likely to process your voice accurately. In fact, Google’s voice recognition software is 70% less likely to recognize women’s voices accurately. Translation software also has an inherent gender bias. There is another intere

സോന!!

ബസ് നീങ്ങിത്തുടങ്ങിയപ്പോൾ സീറ്റിലിരിക്കാൻ തത്രപ്പെടുന്ന ഒരു കുഞ്ഞിപ്പെൺകുട്ടി അതായിരുന്നു എനിക്കാദ്യം സോന. കൗതുകത്തോടെ ജനലോരത്തേക്ക് നോക്കിയിരിക്കുന്ന ആ കുഞ്ഞിപെണ്ണിനെ കണ്ടപ്പോൾ പേര് ചോദിക്കാതിരിക്കാനായില്ല. "സോന" എന്നവൾ മധുരമായി പറഞ്ഞു. അപ്പോഴേക്കും മുന്നിൽ വന്ന കണ്ടക്ടറിന് 20 രൂപ നീട്ടി  ടിക്കറ്റും വാങ്ങി മിടുക്കി. കണ്ട എനിക്കാകെ സംശയമായി, കുഞ്ഞിനെ അയാൾ പത്തിന് പകരം ഇരുപതു വാങ്ങി പറ്റിച്ചോ. ആ സംശയത്തോടെ അവളോട് എവിടെയാ ഇറങ്ങുന്നെ എന്നു ചോദിക്കുന്നതിനിടയിൽ തഞ്ചത്തിൽ ടിക്കറ്റിലേക്കൊന്നു പാളി നോക്കി. രണ്ടു പേരോ? ഇടം പറഞ്ഞ അവളോട് പിന്നേയും കൂടെ വേറെ ആരാ എന്നു ചോദിക്കുമ്പോൾ ഉത്തരമറിയാൻ എനിക്കാകെ തിടുക്കമായി."ചേട്ടനുണ്ട് പുറകിൽ" ചേട്ടനെ ചൂണ്ടിക്കാട്ടി അപ്പോഴേക്കും സോന. അവളുടെ നിറഞ്ഞ ചിരി... ആർക്കും വാത്സല്യം തോന്നിപ്പോകുന്ന ചിരി. അന്നു ബസ് ഇറങ്ങുന്നതുവരെ പിന്നെയും പങ്കിട്ടു ചില വിശേഷങ്ങൾ ...അഞ്ചാം ക്ലാസ്സിലെ സോനയുടെയും പത്താം ക്ലാസ്സിലെ ചേട്ടന്റെയും വിശേഷങ്ങൾ!  രണ്ടു ദിവസങ്ങൾക്കിപ്പുറം അവിചാരിതമായി ഒരു ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ സോനയുണ്ടായിരുന്നു... മുഷിഞ്ഞു പോയ യ

ഓർമകളിലെ കാലിച്ചായ

    ഓർമകളിലെ കാലിച്ചായ വൈകുന്നേരം തീരെ പതിവില്ലാതെ അടുക്കളയിലെ അടച്ചു വച്ച പാത്രങ്ങളിൽ പരതിയപ്പോൾ കണ്ടെത്തിയ തണുത്തു വിറങ്ങലിച്ച കട്ടൻ ചായ ഒരു ചില്ലു ഗ്ലാസിൽ പകർന്നെടുത്തു പതിയെ മുറ്റത്തേക്ക് ഇറങ്ങി. ഒരിറക്കു ഉള്ളിലേക്ക് എത്തുമ്പോൾ രസമുകുളങ്ങൾ എന്നോ ഉപേക്ഷിച്ചു പോയ യജമാനനെ കണ്ട ശ്വാനനെപ്പോലെയായി. പണ്ട് വിരുന്നുകാരിയായി അമ്മ വീട്ടിൽ എത്തുമ്പോൾ അമ്മൂമ്മ പകർന്നു തരുന്ന അതേ മധുരം. ഞങ്ങളെത്തുന്ന ദിവസം അതിരാവിലെ തന്നെ തയ്യാറാക്കി ചൂടാറാതിരിക്കാൻ തെർമൽ ഫ്ലാസ്കിലാക്കി വയ്ക്കുന്ന വെറും ചായയുടെ ബാക്കി ഇത്തിരി സ്റ്റീൽ ജഗ്ഗിലും ഇടം പിടിച്ചിട്ടുണ്ടാകും.  ഇനി വിരുന്നുകാരെത്തിയാലോ വണ്ടിയിൽ നിന്നിറങ്ങി പാലം കയറി ഓടി പോകുന്നതും അടുക്കളയിലേക്ക് തന്നെ. അപ്പോൾ മാത്രം, ആ അടുക്കളയിൽ മാത്രം,  പൊതുവെ ചായ പ്രിയ അല്ലാത്ത എന്നെ അന്നും ഭ്രമിപ്പിച്ചിരുന്നത് ആ സ്റ്റീൽ ജഗ്ഗിലെ ആറിതണുത്ത കാലിചായയായിരുന്നു. മറ്റെവിടെന്നും ഇന്നോളം കടുപ്പമേറിയ, നുറുങ്ങു വിശേങ്ങളുമായി അടുക്കള തിണ്ണയിലിരുന്നു നുകർന്ന ആ സ്വാദറിഞ്ഞിട്ടില്ല. പക്ഷെ നിനച്ചിരിക്കാതെ അതിന്നെന്നെ തേടി   വന്നിരിക്കുന്നു... ചെമ്മണ്ണിന്റെ മണമുള്ള ആ പഴയ വീട്ടിലെ കാലി